ഞായറാഴ്‌ച, ഏപ്രിൽ 10, 2011

രണ്ട് ഫെയ്സ്ബുക്ക് കഥകള്‍

മേനോന്‍സാര്‍ അന്നുവന്ന മെയിലുകള്‍ പരിശോധിച്ച് നേരെ കയറിയത് ഫെയ്സ്ബുക്കിലേക്കാണ്.അപ്പോഴതാ പത്തുപതിനാറുപേരുടെ മുഖങ്ങള്‍
ഓണ്‍ലൈന്‍ ചാറ്റിങ്ങിന് റെഡിയായി തെളിഞ്ഞുകത്തുന്നു.അതിലൊരാളുടെ
‘ഹായ്’സാറിന്റെ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ ചാറ്റാനായി അദ്ദേഹം കീബോ
ര്‍ഡില്‍ വിരലോടിച്ചു.തിരിച്ചൊരു ഹായ്!....ചാറ്റല്‍മഴ പെയ്യാന്‍ തുടങ്ങി.....
‘സാറിന്റെ കഥകള്‍ എല്ലാം ഞാന്‍ വായിക്കാറുണ്ട്’
‘വളരെ സന്തോഷം’
‘ജനകീയ വിഷയങ്ങളാണല്ലോ എല്ലാം?‘
‘ എന്നെപ്പോലെ ജനങ്ങളോട് ഇടപഴകുന്ന ഒരാള്‍ക്ക് അതല്ലെ ഉണ്ടാവൂ’
‘സാറിന്റെ പുതിയ കഥയ്ക്കായി കാത്തിരിക്കുകയാണ് ഞാന്‍'
‘ഗള്‍ഫില്‍ എവിടെയാണ് ജോലി ചെയ്യുന്നത്?’
‘അയ്യോസാര്‍!ഞാന്‍ ഗള്‍ഫിലല്ല!കോഴിക്കോടാണ്.’
‘കോഴിക്കോട് എവിടെ?’
‘സാറിന് കോഴിക്കോടൊക്കെ പരിചയമുണ്ടല്ലേ?അവിടെ എമറാള്‍ഡ് ജങ്ഷന്‍!
‘അറിയാം’
‘സാറ് ഇനി കോഴിക്കോട് വരുമ്പോള്‍ വരണം.ഫ്ലാറ്റ്-എ10’
ചാറ്റല്‍മഴ പെട്ടെന്ന് തോര്‍ന്നു.മേനോന്‍സാറിന് ജനകീയസാഹിത്യത്തിന്റെ
ഉള്‍വിളി വന്നതിനാല്‍ എമറാള്‍ഡ് ജങ്ഷനിലെ ഫ്ലാറ്റ്-എ13ല്‍ ഇരുന്ന്
അദ്ദേഹം എഴുത്താരംഭിച്ചു.
                                                                   
                                                                         
                                                                  
                         
  വീടിന്റെ  ഉള്‍ച്ചുമരുകള്‍ക്ക് അപ്പുറവും ഇപ്പുറവുമിരുന്ന് ഭാര്യയുംഭര്‍ത്താവും ഫെയ്സ്ബുക്ക്        
ചുമരില്‍ പോസ്റ്റുകളും കമെന്റുകളും മത്സരിച്ചിടുകയാണ്.വാദം-സംവാദം-പ്രതിവാദം!
നേരില്‍ പറയാനുള്ളതെല്ലാം അങ്ങനെ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ വീട് ഇപ്പോള്‍
  ശാന്തമാണ്.വീടിന്റെ പുറംചുമരില്‍ മക്കള്‍ സന്തോഷപൂര്‍വം ഇങ്ങനെ എഴുതി വെച്ചു.
   ‘ഫെയ്സ്ബുക്ക് ഈ വീടിന്റെ രക്ഷകന്‍!’