ബുധനാഴ്‌ച, നവംബർ 09, 2011

ജിത്തു എന്ന സുജിത്ത്

ഒരുപാട് തിരക്കുകള്‍! അതുകൊണ്ടുതന്നെ ഒരുപോസ്റ്റ്‌ ഇട്ടിട്ട് മാസങ്ങളായി.ഏതായാലും ഈ പോസ്റ്റ്‌ -ഇതെന്റെതല്ല-ഇടുന്നതാണ്  ഇപ്പോള്‍ നല്ലത് എന്നെനിക്ക് തോന്നി.എന്റെ തീരുമാനം തെറ്റിയില്ല എന്ന് ഇതിന്റെ വായനക്കാര്‍ പറയും എന്ന്‍ എനിക്കുറപ്പുണ്ട്.ഈ പോസ്റ്റ്‌ എഴുതിയ ശ്രീ.നാമൂസിന് ഒത്തിരി നന്ദി പറഞ്ഞുകൊണ്ട് .............................................................................

കനിവ് തേടി.

by Naamoos Peruvalloor on Friday, October 7, 2011 at 2:19am
"നമുക്ക് പ്രിയപ്പെട്ട ഒന്നിനെ ത്യജിക്കാതെ ഒരുവന് നന്മ എത്തിക്കാന്‍ നമുക്കാവില്ല."

ഇഷ്ട ബന്ധുക്കളോട്,
താങ്കള്‍ക്ക് എന്നെയോ എനിക്ക് താങ്കളെയോ വ്യക്തിപരമായി അറിയണമെന്നില്ല. എങ്കിലും, നമ്മള്‍ ഒരേ ഭാഷ സംസാരിക്കുന്നു. ആ ഭാഷയിലൂടെ തന്നെ അതിജീവനത്തിന്റെ വഴികളാരായുന്നു. അല്പം താമസിച്ചെങ്കിലും അവക്കുള്ള  ഉത്തരങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുകയും സമാധാനത്തിലാക്കുകയും ചെയ്യാറുണ്ട്.

ഇവിടെയിതാ,, നമ്മുടെ ഒരു സഹോദരന്‍ അതേ കാര്യത്തിനായി  അതേ ഭാഷയില്‍ തന്നെ  നമ്മുടെ മനസ്സിറക്കത്തെ തേടുന്നു. അദ്ദേഹം ഒരുതവണ പോലും നേരിട്ട് ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. എന്നാല്‍, ചിലയിടങ്ങളിലെ പരാമര്‍ശനങ്ങളിലൂടെ വെളിവായ അദ്ദേഹത്തിന്റെ ദൈന്യതയില്‍ അലിവു തോന്നിയ ചില സഹൃദയരുടെ ആലോചനയുടെ ഭാഗമായിട്ടാണ് അദ്ദേഹത്തെ താങ്കള്‍ക്കും പരിചയപ്പെടുത്താമെന്നു തീരുമാനിച്ചത്.

കോഴിക്കോട് പന്തീരങ്കാവിനും തൊണ്ടയാടിനുമിടക്ക് പാലാഴി സ്വദേശിയും മുപ്പത്തിയൊന്നുകാരനുമായ 'ജിത്തു' എന്ന് വിളിക്കുന്ന സുജിത് കുമാര്‍: അച്ഛനും അമ്മയ്ക്കും അനിയനുമൊപ്പം താമസിക്കുന്ന ഇദ്ദേഹത്തിന്റെ  ഇരുകാലുകളും ചലിക്കാതെയായിട്ടു  ഏകദേശം  ആറ് വര്‍ഷങ്ങളാകുന്നു. കോഴിക്കോട് നടക്കാവില്‍ 'പാര്‍ സിസ്റ്റം ഇലക്ട്രോണിക്സ് കമ്പനിയില്‍' {2001-2002കാലത്ത് } ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ആദ്യമായി കാലുകള്‍ക്ക് മരവിപ്പും ബലക്ഷയവും അനുഭവപ്പെട്ടു തുടങ്ങിയത്. ശേഷം, ചികിത്സാര്‍ത്ഥം അവധിയിലാവുകയും കഴിഞ്ഞ നാളുകളത്രയും വിവിധങ്ങളായ ചികിത്സാ രീതികള്‍ സ്വീകരിച്ചിട്ടും.. അക്കാലങ്ങളില്‍ ഒന്നും കൃത്യമായ രോഗ നിര്‍ണ്ണയം പോലും ഉണ്ടായില്ല. അതിനിടക്ക് കാലുകളുടെ ചലനം പൂര്‍ണ്ണമായും നഷ്ടപ്പെടുകയും ചെയ്തു. അവസാനമായി രക്തത്തില്‍ 'ലെഡ്ന്റെ' അളവ് കൂടിയതാണ് ഈ അവസ്ഥക്ക് കാരണമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍ അബ്ദുല്‍ ലത്തീഫ്. അതുകൊണ്ട് തന്നെ, തനിക്കറിയാവുന്ന ജോലി {ഇലക്ടോണിക്സ്‌  വര്‍ക്ക്} ചെയ്തു പോലും ജീവിക്കാനാവാത്ത ഒരവസ്ഥയിലാണ് ജിത്തുവിപ്പോഴുള്ളത്. പ്രായാധിക്യം കൊണ്ടുള്ള അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന അച്ഛനും അമ്മയുമടങ്ങുന്ന ഈ കുടുംബത്തിന്റെ നിത്യ ചിലവുകളും കൂടാതെ, ജിത്തുവിന്റെയടക്കം ചികിത്സാ കാര്യത്തിലും വല്ലാത്ത ഞരുക്കത്തിലൂടെയാണ് ഈ കുടുംബം ജീവിതം ജീവിച്ചു തീര്‍ത്ത്‌ കൊണ്ടിരിക്കുന്നത്.

സുഹൃത്തെ.. ഈ വിഷയം ചര്ച്ചക്കെടുക്കുമ്പോള്‍ നമ്മളൊന്നു നിശ്ചയിക്കേണ്ടതുണ്ട്. കേവലാര്‍ത്ഥത്തിലുള്ള ഒരു സഹായം കൊണ്ട് തീര്‍ക്കാവുന്ന ഒരു എളുപ്പമായി നാമീ ബാധ്യതയെ ചുരുക്കരുത്. പകരം, ഒരു സ്ഥിരവരുമാനത്തിനുള്ള വകയുണ്ടാക്കി കൊടുക്കുവാനാണ് നാം ശ്രമിക്കേണ്ടത്. പ്രസ്തുത കാര്യത്തിനായി നമ്മുടെ സഹോദരന്‍ ജിത്തു തന്നെ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശം {അദ്ദേഹത്തിന്റെ താത്പര്യം} ഉണ്ട്. വീടിനടുത്ത് തന്നെയുള്ള കവലയില്‍  ജിത്തുവിന്റെ അച്ഛന്‍ നോക്കി നടത്തിയിരുന്ന ഒരു വാടക മുറിയുണ്ട്. അതിപ്പോഴും ഇവരുടെ കൈവശം തന്നെയാണ്. അതിനകത്തൊരു 'മൊബൈല്‍ ഷോപ്പ്' നടത്താമെന്നാണ് ജിത്തു അറിയിച്ചിട്ടുള്ളത്. അതില്‍, മൊബൈല്‍ റീചാര്‍ജ് കൂപ്പണും/റിപ്പയരിങ്ങും മറ്റു അനുബന്ധ സാധന സാമഗ്രികളും വില്പന നടത്തുന്ന ഒരു സ്ഥാപനമായും. കൂട്ടത്തില്‍, ' ഡിഷ് ആന്റിന'യുമായി ബന്ധപ്പെട്ടുള്ള ജോലികളും, പിന്നെ, ഇലക്ടോണിക്സ് ഉപകരണങ്ങളും...  കച്ചവടം ചെയ്തു കൂടാം എന്നൊരു ആഗ്രഹമാണ് അദ്ദേഹം  പങ്കുവെച്ചിട്ടുള്ളത്. എങ്കില്‍, അതിന്റെ ഭാഗമായി അല്ലറ ചില്ലറ 'ഡക്കറേഷന്‍ ' വര്‍ക്കുകള്‍ ചെയ്യണം. അതിനുള്ള തുകയും. പിന്നെ, മേല്‍ പറഞ്ഞ സാധനങ്ങളും മേടിച്ചു വെക്കണം. ഇത്രയുമായാല്‍.. സ്ഥാപനത്തിന്റെ നടത്തിപ്പിലൂടെ നിത്യചിലവിനും, ആശുപത്രി ചിലവിനുമുള്ളത് മിച്ചം പിടിക്കാന്‍ സാധിക്കുമെന്നാണ് ജിത്തു പ്രതീക്ഷിക്കുന്നത്.


അതിനിടക്ക്, {02/10/2011 ഞായറാഴ്ച } പ്രദീപ്‌ കുമാര്‍ മാഷിനെയും  ഡോ: മുഹമ്മദ്‌ കൊയയെയും { ഇരുവരും ബ്ലോഗര്‍മാര്‍} ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍  അവര്‍ സഹോദരന്‍ ജിത്തുവിന്റെ വീട് സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വ്യക്തമായും പഠിക്കുകയും ജിത്തുവിന്റെ സുഹൃത്തുക്കളുടെ സഹായം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ഇവരുടെ തന്നെ നേതൃത്വത്തില്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ സ്ഥാപനത്തിന്റെ ജോലികള്‍ ആരംഭിക്കാനുമിരിക്കുന്നു. അതിന്റെ തുടക്കമെന്ന നിലയില്‍ നമ്മുടെ പദ്ധതിയുടെ ആദ്യ ഗഡു {ഷോപ്പ് ഡക്കറേഷന്‍ വര്‍ക്കിനുള്ള തുക} ഇന്ന് {,06/10.2011, വ്യാഴം} ശ്രീ പ്രദീപ്‌കുമാര്‍, ശ്രീ ഹരി പെരുമണ്ണ  എന്നിവര്‍ ചേര്‍ന്ന് ജിത്തുവിന് നല്കുകുകയുണ്ടായി.  എല്ലാ ജോലിയും തീര്‍ത്ത്‌ താക്കോല്‍ ജിത്തുവിനെ ഏല്പിപ്പിച്ചിട്ടേ നമ്മള്‍ ഈ പരിപാടിയില്‍ നിന്നും പിന്മാറുകയോള്ളൂ..എന്നാണു നാം ആഗ്രഹിക്കുന്നത്. !

സഹോദരന്‍ ജിത്തുവിനൊരു ജീവിതോപാധി എന്ന ലക്ഷ്യത്തിലേക്കിനി വളരെ കുറഞ്ഞ ദൂരം മാത്രമേ ശേഷിക്കുന്നൊള്ളൂ.. അത്ര കണ്ട് വേഗതയില്‍ നാം നമ്മുടെ ലക്ഷ്യത്തോടടുത്തു കൊണ്ടിരിക്കുന്നു. അടുത്ത മാസമാദ്യത്തില്‍ തന്നെ നമുക്ക് നമ്മുടെ പദ്ധതി നടപ്പില്‍ വരുത്തേണ്ടതുണ്ട്. ആയതിലേക്ക് കണക്കാക്കിയ തുകയുടെ പാതിയോളം തുക പലരിലൂടെയായി { വാഗ്ദത്തം ചെയ്തിട്ടുള്ളതും, അക്കൌണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളതും ചേര്‍ത്തു} സമാഹരിക്കുവാന്‍ സാധിച്ചിട്ടുണ്ട്,. ഇനിയും ഏകദേശം എണ്‍പതിനായിരത്തോളം രൂപ നമുക്ക് ആവശ്യമായിട്ടുണ്ട്. എങ്കില്‍ മാത്രമേ നാം ഉദ്ദേശിച്ചത് പോലൊരു സ്ഥാപനം ജിത്തുവിനായി നമുക്ക് നിര്‍മ്മിച്ച്‌ നല്‍കാന്‍ സാധിക്കൂ.. ആയതിനാല്‍, ഈ വിഷയത്തില്‍ സാധ്യമായതെന്തോ...  അത് നല്‍കി, താങ്കളിലെ മനുഷ്യനെ സമാധാനിപ്പിക്കുമെന്നു തന്നെ കരുതുന്നു.

ഹൃദയ പൂര്‍വ്വം.
നാമൂസ്,
ദോഹ, ഖത്തര്‍.
00974555949954



താങ്കളുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള മറുപടി താഴെ കാണുന്ന 'മെയില്‍ ഐ ഡി'കളില്‍ പ്രതീക്ഷിക്കുന്നു.
naamoosdoha@gmail.com,
tamsheriff@gmail.com,
noumonday@gmail.com
abid.areacode@gmail.com,

തുക അയക്കേണ്ടുന്ന വിലാസം:
ABID THARAVATTATH
A/C : 10770100109384
IFCC: FDRL, 0001077
FEDERAL BANK
AREACODE BRANCH
MUKKAM ROAD.
673639.PN

ജിത്തിലേക്കെത്തനുള്ള വഴികള്‍
ലെഡ് - നാം അറിയേണ്ട മറ്റൊരു കൊലയാളി
ചിറകൊടിഞ്ഞ ജീവിതങ്ങള്‍.
മനസ്സേ പതറാതെ ....

ജിത്തുവിന്റെ മൊബൈല്‍ നമ്പര്‍: 09895340301

                                                        പോസ്റ്റ്‌ വായിച്ചല്ലോ.താങ്കളുടെ പ്രതികരണം!അത് എന്തായാലും വളരെ വിലപ്പെട്ടതാണ്.എഴുതുമല്ലോ!


.

1 അഭിപ്രായം:

pravaahiny പറഞ്ഞു...

jithu manasu thalararuthu ketto. god anugrahikkatte