ശനിയാഴ്‌ച, ജനുവരി 29, 2011

സ്വാശ്രയത്വം

മായമില്ലാതെ ഒരു ഭക്ഷണം.ഒരുനേരമെങ്കിലും!അത് അയാളുടെ ഒരാഗ്രഹമായിരുന്നു.
സ്വന്തം ഭൂമിയില്‍ പുതിയ കിണര്‍ കുഴിപ്പിച്ചു.നെല്ല്,വാഴ,ചേമ്പ്,തക്കാളി,മുളക് തുടങ്ങി
എല്ലാം നട്ടുനനച്ചു.വിളവെടുപ്പ് ആഘോഷമായിരുന്നു.സ്വന്തം കിണര്‍വെള്ളത്തില്‍
പാചകം.തന്റെ വിയര്‍പ്പില്‍ വിളഞ്ഞ നെല്ലരിച്ചോറ്! വാഴക്കത്തോരന്‍!തക്കാളിക്കറി!
കുടുംബം ആ പാചകവും കഴിപ്പും ആഘോഷമാക്കി.വയര്‍ നിറച്ചുണ്ടപ്പോള്‍ അയാള്‍ക്ക്
എന്തെന്നില്ലാത്ത സന്തോഷം!വാക്കുപാലിച്ചപോലെ.
                                         പിറ്റേന്ന് പത്രങ്ങള്‍ വെണ്ടക്കനിരത്തി.ഒരു കുടുംബത്തിന്റെ
കൂട്ടമരണത്തെപ്പറ്റി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം അസ്വാഭാവികഭക്ഷ-
ണമെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നില്ല.

1 അഭിപ്രായം:

jyothi പറഞ്ഞു...

pedippikkunna thamasha